Sunday, December 21, 2014

അയ

കവിത
കന്നി.എം


ണ്ടു
സ്വപ്നങ്ങളെ
നാട്ടിയുറപ്പിച്ച്‌
അവയെ
കാറ്റുകൊണ്ട്‌ ബന്ധിച്ച്‌
അട്ടഹാസങ്ങൾ
ഓരോന്നായി തോരാനിട്ടു.
ചിലത്‌ പറന്ന്
അറബിക്കടലിൽ വീണു.
ഒന്നോ രണ്ടോ പറന്ന്
ഭൂമിയുടെ
അച്ചുതണ്ടിലും കയറിക്കൂടി.
അപ്പോൾ
ഭൂമിയും അട്ടഹസിച്ചു തുടങ്ങി.

അകലെ
അറബിക്കടലിലെ പവിഴപ്പുറ്റുകൾ
തുഴക്കാരന്റെ
സ്വപ്നങ്ങളുടെ ഉപ്പളങ്ങളിൽ
കളിച്ചു നടന്നു.

ഭൂമിയിലെ പെണ്ണുങ്ങൾ
ഒച്ചയുള്ള ഒരു കാലം കിനാക്കണ്ടു.
സൂര്യചന്ദ്രന്മാർക്ക്‌
പ്രകാശം വെച്ചുമാറാൻ മോഹം.
അങ്ങനെ പലർക്കും പലതും.

ഒന്നുണ്ട്‌,
ആ അട്ടഹാസങ്ങൾ
എന്റേതു മാത്രമാണ്‌.
അതങ്ങ്‌ സ്വന്തമാക്കാമെന്ന് കരുതിയോ?
എന്തൊരഹങ്കാരമാണിത്‌!

O


No comments:

Post a Comment

Leave your comment